മോസ്കോ: റഷ്യയിൽ ഭീകരരുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ നിരവധി ആക്രമങ്ങളാണ് രാജ്യത്ത് നടന്നത്. റഷ്യയിലെ സര്‍വകലാശാലയ്ക്കുള്ളില്‍ നുഴഞ്ഞു കയറി തോക്കുധാരി വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു. സംഭവത്തിൽ എട്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. വെടിയുതിര്‍ത്തയാള്‍ പിടിയിലായിയിട്ടുണ്ട്. ജീവൻ രക്ഷിക്കാനായി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. റഷ്യയില്‍ നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…