മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ ന്യൂസിലന്ഡിനെതിരേ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 137/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ 456 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഓസീസ് നേടിക്കഴിഞ്ഞു. മാത്യൂ വേഡ് (15), ട്രാവിസ് ഹെഡ് (12) എന്നിവരാണ് ക്രീസില്‍.
നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 148 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് കിവീസിനെ തകര്‍ത്തത്. ജയിംസ് പാറ്റിന്സണ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 50 റണ്‍സ് നേടിയ ടോം ലാതമാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറര്‍. ആറ് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ മടങ്ങി.
44/2 എന്ന നിലയിലാണ് കിവീസ് മൂന്നാം ദിനം തുടങ്ങിയത്. ഇന്ന് 104 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടാമായി. 319 റണ്‍സിന്റെ ആദ്യം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 467 റണ്‍സില്‍ അവസാനിച്ചിരുന്നു.