ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്‍വാറുല്‍ അസീം അനറും കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ പൗരനുമായ അക്തറുസ്സമാന്‍ ഷഹീനും ഇന്ത്യയിലേക്കും അതിര്‍ത്തി കടന്ന് സ്വര്‍ണ്ണകട്ടകള്‍ കടത്തിയിരുന്നതായ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.
ദുബായില്‍നിന്ന് അഖ്തറുസ്സമാന്‍ ഷഹീന്‍ ബംഗ്ലാദേശിലേക്ക് സ്വര്‍ണം കടത്തുമ്പോള്‍ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അന്‍വാറുല്‍ അസീം ആയിരുന്നു. കഴിഞ്ഞവര്‍ഷം കൂടുതല്‍ ലാഭവിഹിതം എംപി ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീന്‍ നിരസിച്ചു. ഇതോടെ ഇരുവരും ചേർന്ന് കടത്തിയ 80 കോടിയോളം വിലമതിക്കുന്ന സ്വര്‍ണ്ണം അസീം കൈക്കലാക്കിയത് ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പിന്നീട് വൈരത്തിന് കാരണമായത്. 2014-ല്‍ എംപി സ്ഥാനത്തെത്തിയതോടെ അനർ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ നേതൃത്വം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
ഈ വര്‍ഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.ഇത് നടപ്പിലാക്കാതെ വന്നതോടെയാണ് 24 കാരിയായ പെൺ സുഹൃത്ത് ഷീലാഷ്ടി റഹ്‌മാനെ മുൻനിർത്തി ഷഹീൻ ഹണിട്രാപ് പ്ലാൻ ചെയ്തത്.
ചികിത്സാ ആവശ്യാര്‍ഥമാണ് എം.പി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു
കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് യുവതി പ്രതിഫലമായി കൈപ്പറ്റിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ അന്‍വാറുള്‍ അസിം അനർ ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്.
എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. എളുപ്പത്തില്‍ അഴുകി ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു