ബെംഗളൂരു: ബെലഗാവിയിലെ ക്ഷേത്രം തകർത്താണ് ഷാഹി മസ്ജിദ് പണിതുയർത്തിയതെന്നും ഷാഹി മസ്ജിദ് യഥാർത്ഥത്തിൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ബിജെപി എംഎൽഎ അഭയ് പാട്ടീൽ. ഇതിനെ തുടർന്ന് ബന്ധപ്പെട്ട് സർവേ നടത്തണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ തന്നെ ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന വാദം ഉയർന്നിരുന്നു.ചെന്ന് നോക്കിയപ്പോൾ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലിൽ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാൻ സാധിക്കുന്ന ചെറിയ വാതിലുകൾ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീൽ കൂട്ടിച്ചേർത്തു. കൂടാതെ മസ്ജിദിന്റെ വാസ്തുവിദ്യ പരിശോധിക്കുമ്പോഴും ക്ഷേത്രസമാന സൂചനകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
300-400 വർഷം പഴക്കമുള്ള ക്ഷേത്രമാണ് തൽസ്ഥാനത്തുണ്ടായിരുന്നത് . നിലവിലെ മസ്ജിദിന് 100 വർഷം പഴക്കമാണ് തോന്നിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കമിടുമെന്നും പാട്ടീൽ അറിയിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…