സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇത്രത്തോളം പ്രതിഷേധം കനക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമാകുന്നത്.
മറ്റൊന്നുമല്ല, പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെ ആരും മറന്നിട്ടുണ്ടാകില്ല. കുട്ടിസഖാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും നമ്മൾ കണ്ടതാണ്. 2017 ആഗസ്റ്റ് 13 നാണു പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അൻജിത്ത് രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു അൻജിത്ത് രാജ്. പ്രവാചകനായ മുഹമ്മദ് നബിയെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വാചകങ്ങളായിരുന്നു അൻജിത്ത് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യാൻ തുടങ്ങിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുകയായിരുന്നു. കൂടാതെ, പ്രവാചകനെ നിന്ദിച്ച അൻജിത്ത് രാജിനെതിരെ ഫേസ്ബുക്കിൽ ഭീഷണികളുമുണ്ടായി. എന്നാൽ, പോസ്റ്റ് വൻ വിവാദമായതോടെ വൈകീട്ട് തന്നെ അൻജിത്ത് രാജ് പോസ്റ്റ് പിൻവലിച്ചു. തൊട്ടുപിന്നാലെ തെറ്റു പറ്റിയതാണെന്ന് വ്യക്തമാക്കുകയും വിശ്വാസികളോട് മാപ്പ് ചോദിച്ചുംകൊണ്ട് മറ്റൊരു കുറിപ്പ് അൻജിത്ത് രാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും, വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് അൻജിത്ത് രാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, അൻജിത്ത് രാജിനെ ഡിവൈഎഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.
കുട്ടിസഖാവിനെതിരെ എന്ത് നടപടിയാണ് ഉണ്ടായതെന്ന് കണ്ടല്ലോ. അതവിടെ നിൽക്കട്ടെ..ഇനി നമുക്ക് ഷംസീറിലേക്ക് വരാം. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുക മാത്രമല്ല, മാപ്പ് പറയാൻ ഇതുവരെ തയാറായിട്ടുമില്ല. നമ്മൾ ഒന്ന് ചിന്തിച്ചുനോക്കണം. സ്പീക്കർക്കെതിരെ മുഖ്യൻ എന്ത് നടപടിയാണ് സ്വീകരിച്ചത് ? ഒന്നുമില്ലെന്ന് മാത്രമല്ല, താൻ പറഞ്ഞതിൽ നിന്നും പിന്മാറാൻ ഷംസീർ തയ്യാറായിട്ടുമില്ല. ഷംസീർ ഇട്ടാൽ ബർമുഡ. അഞ്ജിത് രാജ് ഇട്ടാൽ കളസം എന്നാണല്ലോ പാർട്ടിയിലെ അവസ്ഥ എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. ഷംസീർ ഗണപതിയെ നിന്ദിച്ചാൽ സയന്റിഫിക് ടെമ്പർ,അഞ്ജിത് രാജ് പ്രവാചകനെ നിന്ദിച്ചാൽ മതവികാരം വ്രണപ്പെടൽ, പാർട്ടിയിൽനിന്ന് പുറത്താക്കൽ. അങ്ങനെയങ്ങനെ.. എന്താല്ലേ ? എന്തായാലും കമ്മികളുടെ ഇരട്ടത്താപ്പ് തന്നെയാണ് ഇവിടെയും

