തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികൾ ആരംഭിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് തണുത്തെങ്കിലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധിക്കപ്പെടും
ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ബഫർ സോൺ, പോലീസ് ഗുണ്ടാ ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യും.