Monday, June 17, 2024
spot_img

കല്ലേറുകാരെ കണ്ടെത്താൻ ക്യാമറ; വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിയുന്നവരെ കണ്ടെത്താന്‍ ക്യാമറകൾ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്താന്‍ ട്രെയിനില്‍ ക്യാമറകൾ സ്ഥാപിക്കുന്നു. ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന് പിന്നാലെ നിരവധി തവണ കല്ലെറിയുന്ന സംഭവമുണ്ടായിട്ടുണ്ട്. തുടര്‍ന്നാണ് ക്യാമറകൾ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.  നാല് ക്യാമറകൾ ട്രെയിനില്‍ സ്ഥാപിക്കുന്നത്.

കല്ലേറില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ ട്രെയ്നിന്റെ 12 വിന്‍ഡോ ഗ്ലാസുകള്‍ മാറ്റിയിരുന്നു. മാര്‍ച്ച്‌ 17നാണ് അവസാനമായി ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ക്യാമറകൾ സ്ഥാപിച്ചാല്‍ ഏത് സ്ഥലത്ത് നിന്നാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ആര്‍.പി.എഫ് ഡയറക്ടര്‍ വ്യക്തമാക്കി.

ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡല്‍ഹിക്കും വാരണാസിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.

Related Articles

Latest Articles