തിരുവന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരുടേയും ഷംനാദിന്റേയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. മറ്റ് പോലീസുകാര്‍ ഷംനാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുരുതര പരുക്കേറ്റത്
ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.