ബീയ്ജിംഗ്: ആറുപതിറ്റാണ്ടിന് ശേഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
2022-ന്റെ അവസാനത്തോടെ 1,411,750,000 ആയിരുന്നു ചൈനീസ് ജനസംഖ്യ. മുൻവർഷത്തിൽ നിന്നും 850,000 കുറവാണിത്. ബെയ്ജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സറ്റാറ്റിസ്റ്റിക്‌സ് ആണ് ഇത് സംബന്ധിച്ച സർവെ നടത്തിയത്.
വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയതോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായി. അതെ സമയം രാജ്യത്ത് വയോധികരുടെ എണ്ണംകുതിച്ചുയരുകയാണ്. സ്ഥിഗതികൾ രൂക്ഷമായതോടെ ചൈനയുടെ വളർച്ചയെ ഇത് ബാധിക്കാതിരിക്കാനായി ‘ത്രീ ചൈൽഡ് പോളിസി’ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ പദ്ധതിയും വൻ പരാജയമാവുകയായിരുന്നു.
പുതിയ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ജനസംഖ്യ പുതിയ പ്രസവ ആനുകൂല്യങ്ങൾ ആവിഷ്‌കരിക്കാൻ സർക്കാർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ് . ജനസംഖ്യാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് പുറമെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിന് ദമ്പതികളെ പ്രേരിപ്പിക്കുന്നതിനായി പ്രസവ ക്യാഷ് ഇൻസെന്റീവ് നൽകാനും രാജ്യത്തെ വിവിധ നഗരങ്ങൾ പദ്ധതി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !