റായ്പുർ : ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ ഇഡി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ചോദ്യംചെയ്യലിനായി മൂന്നുദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടുനൽകി. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയിൽ ഇഡി ആവശ്യപ്പെട്ടത്. രാണുവിന്റെ വീട്ടിലും മറ്റുകേന്ദ്രങ്ങളിലും ഇഡി റെയ്ഡുകൾ നടത്തിയതിനു പിന്നാലെയാണു ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി കൽക്കരി ഖനികളുള്ള കോർബ, റായ്ഘട്ട് ജില്ലകളിൽ കളക്ടറായിരുന്ന രാണു ഇപ്പോൾ സംസ്ഥാന കാർഷിക വകുപ്പ് ഡയറക്ടറാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്റെ പങ്ക് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 5.52 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി. കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥയാണ് രാണു. ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയാണു കേസിൽ ആദ്യം പിടിയിലായത്.
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…