complaint against police officer- Trivandrum
തിരുവനന്തപുരം: തിരുവനന്തപുരം റൂറലിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ സിഐയ്‌ക്കെതിരെ യുവതിയുടെ പീഡന പരാതി. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപം.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയാണ് സിഐ. ഉന്നത ബന്ധങ്ങളുള്ള സിഐയെ രക്ഷിക്കാനായി യുവതിയുടെ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെന്നും, ആരോപണവിധേയനായ സിഐയെ പോലീസ് വകുപ്പ് സംരക്ഷിക്കുന്നതായും ആരോപണം.
അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ യുവതി വ്യക്തിപരമായ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അന്ന് സിഐ യുവതിയുടെ മൊബൈല്‍ നമ്പർ വാങ്ങിയിരുന്നു. പ്രശ്നം പരിഹരിച്ച ശേഷം സിഐ യുവതിയെ ഫോണിൽ വിളിച്ചു ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതായും,ചികില്‍സയുമായി ബന്ധപ്പെട്ട സര്‍ജറിക്കു ശേഷം വിശ്രമത്തിൽ ആയിരുന്ന യുവതിയെ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ ആദ്യം പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 2019 ൽ ആയിരിന്നു ആദ്യ പീഡനം. പിന്നീട് പലതവണ പീഡിപ്പിക്കുകയും, ഭാര്യയുമായി വേർപിരിഞ്ഞെന്നും യുവതിയെ വിവാഹം കഴിക്കുമെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
വിദേശത്ത് ഡോക്ടറായിരുന്ന പരാതിക്കാരി കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് വരുകയും, ഭർത്താവ് തിരികെ മടങ്ങുകയും ചെയ്‌തപ്പോഴായിരിന്നു സംഭവം. ഈ സംഭവം കാരണം തൻ്റെ കുടുംബം തകർന്നുവെന്നും, ഭർത്താവ് ഉപേക്ഷിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സിഐ പണം തട്ടിയെടുത്തായും പരാതിയിൽ പറയുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും പോലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ഗുരുതര സ്വഭാവമുള്ളതാണ് സിഐക്കെതിരായ പരാതി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…