ദില്ലി: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ കൊലപ്പെടുത്തി അവരുടെ മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
ജൂലായ് 31-നാണ് ജഗാംഗീര്‍പുരില്‍ നിന്നും കമിതാക്കള്‍ ദില്ലിയിലേക്ക് ഒളിച്ചോടിയത്. തൊട്ടുപിന്നാലെ ഇവരെ അന്വേഷിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തുകയും തട്ടിക്കൊണ്ടു പോയി കൊലചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മൃതദേഹം മധ്യപ്രദേശിലും രാജസ്ഥാനിലും ഉപേക്ഷിക്കുകയായിരുന്നു. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. രാജസ്ഥാനില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.