ദില്ലി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 28,591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 3.84 ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തിൽ 20,487 കേസുകളും മഹാരാഷ്ട്രയില്‍ 3075 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സജീവമായ കേസുകള്‍ 3.84 ലക്ഷമായി കുറഞ്ഞു.
338 മരണവും ഇന്നലെ രാജ്യത്ത് കോവിഡ് മൂലം സംഭവിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4.42 ലക്ഷമായി വര്‍ധിച്ചു. കൂടുതല്‍ മരണങ്ങളും കേരളത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 73.82 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 72.86 ലക്ഷം ഡോസുകളാണ് നല്‍കിയത്.
അതേസമയം കൊവിഡ് മരണം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ചതിന് ശേഷം 30 ദിവസത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേർക്കാണ്. മരണമടഞ്ഞവർ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.