ദില്ലി: രാജ്യത്ത് കുട്ടികൾക്കുളള കൊവിഡ് പ്രതിരോധ വാക്‌സിൻ അടുത്തമാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പരീക്ഷണം 2 മുതൽ 6 വയസുവരെയുളള കുട്ടികളിൽ നടത്തുകയാണ്. ഇതിന്റെ ഫലം സെപ്‌തംബര്‍ മാസത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞയാഴ്‌ച ദില്ലി എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ അറിയിച്ചിരുന്നു.
മേയ് 12നാണ് കുട്ടികളിലെ വാക്‌സിൻ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്കായിരുന്നു അനുമതി. ഇതിനായി ജൂണ്‍ ഏഴിന് ദില്ലി എയിംസ് രണ്ട് വയസിനും 17 വയസിനുമിടയിലെ കുട്ടികളെ തിരഞ്ഞെടുത്ത് തുടങ്ങിയിട്ടുണ്ട്. കൂടാതെ കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വിഭാഗമായി തിരിച്ചാണ് പരീക്ഷണം നടത്തുക. ആകെ 175 കുട്ടികളിലാണ് പരീക്ഷണം നടത്തുക. തുടര്‍ന്ന് ഒരു ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിടും. ഇതിൽ കുട്ടികൾക്ക് വാക്‌സിൻ ഫലപ്രദമാണോയെന്നറിയാം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona