അബുദാബി : ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് നൽകിയ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൽ ഭക്ത ജനപ്രവാഹം. ഒരു മാസത്തിനുള്ളിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം ഭക്തരെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകിയതിന് ശേഷം ഏകദേശം 3.5 ഭക്തരും സന്ദർശകരുമാണ് ഇവിടെയെത്തിയത്. ആഴ്ചാവസാനം 50,000 പേരോളം ഇവിടെയെത്തുന്നുണ്ട്. ക്ഷേത്രം തിങ്കളാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകാറില്ല. മാർച്ച് മാസത്തിൽ ആകെയുള്ള 31 ദിവസങ്ങളിൽ 27 ദിവസവും ക്ഷേത്രത്തിൽ ആളുകൾ സന്ദർശനം നടത്തിയെന്നതാണ് ഇത് അർത്ഥമാക്കുന്നതെന്ന് ക്ഷേത്രം വക്താവ് പറയുന്നു.
ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7.30ന് സ്വാമി നാരായണ ഘട്ടിന്റെ തീരത്ത് ഗംഗാ ആരതി നടത്തും. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഗംഗ, യമുനാ നദികളിൽ നിന്നുള്ള പുണ്യജലം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിൽ 27 സ്ഥലത്താണ് സ്വാമിനാരായണ സൻസ്ത ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രത്തിന്റെ നിർമാണം. 18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റർ മണൽക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ദേശീയ വനിതാ കമ്മീഷൻ
ഭുനേശ്വർ : ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…
ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി…
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
മോദി വെള്ളം കുടിക്കുന്നുണ്ട് കാരണം ദില്ലിയിൽ വലിയ ചൂടാണ് ! അല്ലാതെ കെജ്‌രിവാളിനെ പേടിച്ചിട്ടല്ല ! EDIT OR REAL
മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും ; ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ജാമ്യത്തിൽ !