Tuesday, December 23, 2025

അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കൾ ! തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ; സെക്രട്ടേറിയറ്റ് നടയിൽ 34 ദിവസങ്ങളായി സമര മുഖത്തുള്ള സിപിഒ. റാങ്ക് ഹോൾഡേഴ്സിനോട് സംവദിച്ചു ; പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്നും പ്രൊഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്നും കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ .

നിയമനം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 34 ദിവസങ്ങളായി സമര മുഖത്തുള്ള സിപിഒ. റാങ്ക് ഹോൾഡേഴ്സിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യവിലാസം ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് റാങ്ക് ഹോൾഡേഴ്സ് രാജീവ് ചന്ദ്രശേഖറിനെ കാണാൻ എത്തിയത്.

“പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ല. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാവർക്കും തൊഴിൽ ലഭിക്കും. ഇതാണ് മോദിയുടെ ഗാരൻ്റി” കേരള സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കൾക്ക് ഒ അദ്ദേഹം ഉറപ്പുകൊടുത്തു. തങ്ങൾ നേരിടുന്ന അവഗണനയും ഇടതുപക്ഷ സർക്കാരിൻ്റെ പക്ഷപാത നിലപാടുകളെ കുറിച്ചും ഉദ്യോഗാർത്ഥികൾ മന്ത്രിയോട് പറഞ്ഞു.

“കേരളത്തിൽ എല്ലാം സിപിഎം വൽക്കരിച്ചിരിക്കുന്നു. തൊഴിൽ ലഭിക്കാനുള്ള മാനദണ്‌ഡം വിദ്യാഭ്യാസവും യോഗ്യതയും ഒന്നുമല്ല. സിപിഎം പ്രവർത്തകനാകുക എന്നതാണ്. എല്ലാ റാങ്കു പട്ടികകളും അട്ടിമറിച്ച് സിപിഎം പ്രവർത്തകരെയും ഇഷ്ടക്കാരെയും ഉദ്യോഗസ്ഥാനങ്ങളിലേക്ക് പിൻവാതിൽ നിയമനം നടത്തുകയാണ്” – ഉദ്യോഗാർത്ഥികൾ പറഞ്ഞു.

കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖർ നൽകി. പിൻവാതിൽ നിയമനങ്ങൾ തടയുകയും പിഎസ്സി വഴിയുള്ള നിയമനങ്ങൾ കൂടുതൽ സുതാര്യമാവുകയും വേണം. അതിനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.

Related Articles

Latest Articles