പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എസ്ഡിപിഐ എല്ലാമാസവും പണം നല്കിയിരുന്നതിന്റെ തെളിവുകൾ പുറത്ത്. പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ അക്കൗണ്ടിലേക്ക് ദില്ലി ഓഫീസില്‍ നിന്നായിരുന്നു പണം എത്തിച്ചുകൊണ്ടിരുന്നത്. ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിന് തൊട്ടടുത്ത ദിവസവും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.
കേസിലെ 11ാം പ്രതിയായ അബ്ദുള്‍ റഷീദ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ദില്ലി ബോഗല്‍ലൈനിലെ ബാങ്കിലുള്ള എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നും എല്ലാ മാസവും അവസാനത്തെ ആഴ്ച 13,200 രൂപ വീതം ഇയാള്‍ക്ക് ലഭിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയതിയതോടെ ദല്‍ഹിയിലെ അക്കൗണ്ടിപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.
ഇത് കൂടാതെ മൂന്ന് വ്യക്തികള്‍ കൂടി ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ 15,000 രൂപയാണ് നല്‍കിയത്. ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റഷിദീന് വേണ്ടി അന്വേഷണത്തിലാണെന്നാണ് പോലീസ് സംഘം അറിയിച്ചു. കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തല്‍.
കഴിഞ്ഞ ഏപ്രില്‍ 16-നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. അന്ന് ബിജെപി ഓഫീസിന് മുന്നിലൂടെ കൊലയാളിസംഘത്തിന് വഴിതെളിച്ച് കടന്നുപോയ ചുവന്നകാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഷീദായിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തുനടന്ന ചര്‍ച്ചയ്ക്കിടെ കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളികളെ നിശ്ചയിച്ചതും വാഹന- സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയതും റഷീദാണെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമായിരുന്നു സമർപ്പിച്ചത്.
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…
ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ
തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…