വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രമുഖ മാധ്യമത്തിനെതിരെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പരാതി. വാള്‍ സ്ട്രീറ്റ് ജേണലിനെതിരെയാണ് പരാതി നൽകിയത്.
ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശര്‍മ്മയെ ജയ് ശ്രീരാം വിളിച്ച് വന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നെന്ന് സഹോദരന്‍ അങ്കുര്‍ ശര്‍മ്മ പറഞ്ഞെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തത്. ഭീകരര്‍ താലിബാന്‍ രീതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ അങ്കിത് ശര്‍മ്മയുടെ കൊലപാതകികള്‍ ജയ് ശ്രീരാം വിളിച്ചതായി സഹോദരന്‍ പറഞ്ഞെന്ന വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് അങ്കിതിന്റെ സഹോദരന്‍ അങ്കുര്‍ ശര്‍മ്മ പരാതിയുമായി രംഗത്തെത്തിയത്.
തന്റെ കുടുംബത്തെയും സഹോദരനേയും മന:പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ചെയ്തതെന്ന് അങ്കുര്‍ ശര്‍മ്മ വ്യക്തമാക്കി. കേസ് വഴി തിരിച്ചു വിടാനാണ് ഇങ്ങനെ ചെയ്തതെന്നും താന്‍ ഇങ്ങനെ പറഞ്ഞിട്ടേയില്ലെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.
അതി ക്രൂരമായ രീതിയിലാണ് മതതീവ്രവാദികള്‍ ഡല്‍ഹിയിലെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നാനൂറിലധികം മുറിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരികാവയവങ്ങള്‍ പോലും കീറി പുറത്തെടുത്ത നിലയിലായിരുന്നു.
ഡല്‍ഹി പൊലീസിലും മഹാരാഷ്ട്ര പൊലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.