തൃശ്ശൂർ: തൃശ്ശൂരിൽ മകൻ മഴുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛനു പിന്നാലെ അമ്മയും മരിച്ചു അവിണിശ്ശേരിയിലാണ് സംഭവം നടന്നത്. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. മകൻ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം നടന്നത്. പ്രദീപ് മഴു ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ ആരോഗ്യനില ഗുരുതരമായി പിതാവ് മരിക്കുകയായിരുന്നു.
എന്നാൽ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായും പരിസരവാസികൾ പറയുന്നു. ഇതിനുപിന്നാലെയാണ് മാതാപിതാക്കളുമായി പ്രദീപ് വഴക്കുണ്ടാക്കിയതെന്നാണ് പോലീസ് നിഗമനം.
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…
ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…