തൃശ്ശൂർ: തൃശ്ശൂരിൽ മകൻ മഴുകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛനു പിന്നാലെ അമ്മയും മരിച്ചു അവിണിശ്ശേരിയിലാണ് സംഭവം നടന്നത്. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. മകൻ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം നടന്നത്. പ്രദീപ് മഴു ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ ആരോഗ്യനില ഗുരുതരമായി പിതാവ് മരിക്കുകയായിരുന്നു.
എന്നാൽ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായും പരിസരവാസികൾ പറയുന്നു. ഇതിനുപിന്നാലെയാണ് മാതാപിതാക്കളുമായി പ്രദീപ് വഴക്കുണ്ടാക്കിയതെന്നാണ് പോലീസ് നിഗമനം.