ഇസ്ലാമാബാദ്: ഭീകരരെ പനപോലെ വളർത്തുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്ഥാൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായിരിക്കുകയാണ്. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. എന്നാൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്. പാക് അതിർത്തിയിൽ നടന്ന ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.
അതേസമയം ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്ഥാൻ കമ്പിവേലികെട്ടി അടയ്‌ക്കുന്നതിനെതിരെ സ്ഥിരം അതിർത്തി കടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്ഥാൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്ഥാൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്.
മാത്രമല്ല നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്താനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്.എന്നാൽ ഇതിനിടെ, അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്ഥാനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.