Sunday, May 19, 2024
spot_img

ചവറയില്‍ ഫ്ളോട്ടിംഗ് റിസോര്‍ട്ടില്‍ തീപിടിത്തം, താമസക്കാര്‍ രക്ഷപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

കൊല്ലം: ചവറ തെക്കുംഭാഗത്ത് ക്ലബ് മഹീന്ദ്രയുടെ രണ്ട് ഫ്ളോട്ടിംഗ് റിസോര്‍ട്ടുകള്‍ ഇന്നലെ പുലര്‍ച്ചെ കത്തി നശിച്ചു. രണ്ടിലും താമസക്കാരുണ്ടായിരുന്നെങ്കിലും തീപിടിത്തമുണ്ടായ ഉടന്‍ രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കരയോട് ചേര്‍ന്ന് അഷ്‌ടമുടിക്കായലില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ആഡംബര റിസോര്‍ട്ടുകളാണിത്. ഒരു റിസോര്‍ട്ടില്‍ നാല് കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമുള്ളത്.

പുലര്‍ച്ചെ നാലോടെ ഒരു കുടുംബം നേരിയ തീപ്പൊരി മുറിക്കകത്ത് കണ്ടതോടെ ഫയര്‍ എക്‌സ്‌റ്റിന്‍ഗുഷര്‍ ഉപേയാഗിച്ച്‌ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ആദ്യ റിസോര്‍ട്ടിലെ എ.സി യൂണിറ്റ് ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു. തീനാളങ്ങള്‍ രണ്ടാമത്തെ റിസോര്‍ട്ടിലേക്ക് പതിച്ച്‌ അവിടെയും തീപടരുകയായിരുന്നു. കരയില്‍ നിന്ന് 10 അടിയോളം ദൂരത്തിലാണ് രണ്ട് റിസോര്‍ട്ടുകളും.

ഇരുമ്പ് നടപ്പാതയിലൂടെ താമസക്കാര്‍ ആദ്യമേ കരയ്‌ക്കെത്തിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഇവിടേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ ചവറയില്‍ നിന്നെത്തിയ അഗ്നിശമന സേനയ്‌ക്ക് റിസോര്‍ട്ടിലെത്താന്‍ കഴിഞ്ഞില്ല. നിരവധി ഹോസുകള്‍ കൂട്ടിയോജിപ്പിച്ചാണ് വെള്ളം പമ്പ് ചെയ്‌തത്. തെക്കുംഭാഗം പൊലീസ് കേസെടുത്തു.

Related Articles

Latest Articles