തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷനുകൾ കുത്തനെ ഉയർന്നു. ഭൂമി രജിസ്ട്രേഷനിലൂടെ 500 കോടി രൂപയിലധികം രൂപയാണ് ഈ മാസം ഇത് വരെ സർക്കാർ ഖജനാവിൽ എത്തിയത്. ബജറ്റിൽ പ്രഖ്യാപിച്ച ന്യായവിലയിലെ വർദ്ധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് ഭൂമി ഇടപാടുകൾ വർധിച്ചത്.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വർധിപ്പിക്കാനാണ് ബജറ്റിലെ നിർദേശം. ന്യായവിലയുടെ 8 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും മുദ്രവില അഞ്ചിൽ നിന്ന് 7 ശതമാനവും ആക്കിയിട്ടുണ്ട്. കൂട്ടിയ നികുതി നിരക്ക് നിലവിൽ വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഭൂമി രജിസ്ട്രേഷന് വൻ തിരക്കാണ് അനുഭവപ്പെടുന്നത് .
ജനുവരി മാസം രജിസ്ട്രേഷനിലൂടെ സമാഹരിച്ചത് 441.99 കോടി രൂപയാണ്. എന്നാൽ മാസം ഇതുവരെ ഇത് 500 കോടി കടന്നു. ആകെ രജിസ്ട്രേഷൻ 89,000 ത്തിന് മുകളിലെത്തി. ഈ മാസത്തെ വരുമാനം 600 കോടി രൂപയ്ക്ക് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
കഴിഞ്ഞ വർഷം ന്യായവില 10 ശതമാനം ഉയർത്തിയ ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ മാർച്ചിൽ 600 കോടി രൂപയാണ് ഭൂമി രജിസ്ട്രേഷനിലൂടെ ലഭിച്ചത്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…