കൊച്ചി: വീണ്ടും ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീഴ്‌ച്ച നടന്നതായി ആരോപണം. കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ദുരിതത്തിലായത്. രണ്ട് വർഷം മുമ്പ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. മരണം മുന്നില്‍ കാണുന്നുവെന്ന് നന്ദന പറയുന്നു. ആശുപത്രി ശസ്ത്രക്രിയയുടെ സര്‍ട്ടിഫിക്കറ്റ് നൽകിയില്ല എന്നും നന്ദന പറയുന്നു.
മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മൂത്രനാളി അടഞ്ഞുപോയതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona