Saturday, May 4, 2024
spot_img

സുഷമ സ്വരാജിന്‍റെ നിര്യാണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു

കാക്കനാട്: മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

യെമനിൽ തീവ്രവാദികളുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു സുഷമ സ്വരാജെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഇറാഖിൽ മലയാളി നഴ്സുമാരുടെ മോചനമടക്കം പ്രവാസികളുടെ നിരവധിയായ പ്രശന്ങ്ങൾക്ക് പരിഹാരം കണ്ടെത്തിയ നയതന്ത്രജ്ഞ എന്ന നിലയിൽ സുഷമ സ്വരാജ് മലയാളികൾക്കും സീറോ മലബാർ സഭയ്ക്കും പ്രിയങ്കരിയായിരുന്നുവെന്നും കർദിനാൾ പറഞ്ഞു.

2017 സെപ്റ്റംബറിൽ വത്തിക്കാനിൽ നടന്ന മദർതെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് സുഷമ സ്വരാജ് ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു

Related Articles

Latest Articles