Tuesday, May 14, 2024
spot_img

സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യ പ്രതിയുടെ അമ്മ മരിച്ച നിലയിൽ

എലത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ പുറക്കാട്ടേരി സ്വദേശി സുബിന്റെ അമ്മയേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ജൂലായ് ആറിന് സ്കൂളിൽ ടി.സി. വാങ്ങാൻ പോയ ഉള്ളിയേരി സ്വദേശിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി പെരിയായിൽ സുബിൻ (22), ഉള്ളിയേരി കൊളത്തൂർ സ്വദേശി കുന്നത്ത്താഴെകുനി സിറാജ് (38) എന്നിവരെ ടൗൺ അസി. കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ ചെയ്തിരുന്നു. സുബിന്റെപേരിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനാണ് സിറാജിന്റെപേരിൽ കേസ്.

സുബിനെ പുറക്കാട്ടിരിയിലെ വീട്ടിൽനിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയിൽനിന്നുമാണ് പോലീസ് പിടികൂടിയത്. പെൺകുട്ടിയെ പ്രണയിച്ച് സംഘത്തിന്റെ വലയിലെത്തിച്ച പ്രതി ഉൾപ്പെടെ മൂന്നുപേർകൂടി ഇനിയും പിടിയിലാവാനുണ്ട്. മുഖ്യപ്രതി പുറക്കാട്ടിരി സ്ബൈത്തുൽ നൂർ വീട്ടിൽ അബ്ദുൽ നാസറി(52)നെ ബെംഗളൂരുവിലെ ചന്നപട്ടണത്തുനിന്ന് നേരത്തേ പിടികൂടിയിരുന്നു.

Related Articles

Latest Articles