തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് കൊട്ടിയാഘോഷിച്ച് കേരള സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ സംസ്ഥാനത്തെ വനവാസി വിഭാഗങ്ങൾക്ക് കടുത്ത അവഹേളനം. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് മുഖത്തിലടക്കം പെയിന്റ് വാരിത്തേച്ച് പ്രദർശന വസ്തുവാക്കി നിർത്തിയിരിക്കുകയാണ് സർക്കാർ. ഫോക്ക്ലോർ അക്കാദമിയിലെ അധികൃതരാണ് മനുഷ്യത്വ രഹിതമായ പ്രദർശനത്തിന് പിന്നിൽ.
അഞ്ചു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനവാസി വിഭാഗങ്ങളെയാണ് കാഴ്ച ബംഗ്ലാവിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പോലെ കാഴ്ച വസ്തുവായി പ്രദർശിപ്പിച്ചിരിക്കുന്നത്. മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ജനക്കൂട്ടം തങ്ങളെ ആർത്തിയോടെ പകർത്തുമ്പോൾ പകച്ചു നിൽക്കുകയാണ് അവർ. വലിയ വിമർശനങ്ങളാണ് ഇതിനോടകം ഇതിനെതിരെ ഉയർന്നിരിക്കുന്നത്. വനവാസി യുവാക്കളെ ദിവസക്കൂലിക്കാണ് സർക്കാർ പ്രദർശനത്തിനായി നിർത്തിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA