കൊച്ചി : അമേരിക്കയും ചൈനയുമായുള്ള സ്വര ചേർച്ചകൾ നാൾക്കു നാൾ ഗുരുതരമാകുകയും മോദി സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളുടെ സ്വീകാര്യത വർധിക്കുകയും ചെയ്തതോടെ ഭാരതത്തിലേക്ക് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപം സർവകാല റെക്കോർഡുകൾ തകർത്ത് കുത്തനെ കൂടുന്നു. ഭാരതത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രണ്ടാമത് ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഇക്കൊല്ലം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തിൽ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2018 ൽ ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു എന്നറിയുമ്പോഴാണ് ചൈനയുടെ പതനത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് മനസിലാക്കാനാകുക. എന്നാൽ മറുവശത്ത് ഭാരതം, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവിൽ പത്ത് ശതമാനത്തിൽ നിന്നും 38 ശതമാനമായി കുതിച്ചുയർന്നു.
സെമികണ്ടക്ടർ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തർക്കങ്ങളും ചാരവൃത്തിയുടെ സാദ്ധ്യതകൾ മുന്നിൽ കണ്ടുള്ള ആശങ്കകളുമാണ് ചൈന – അമേരിക്ക വ്യാപാര യുദ്ധത്തിന് മൂല കാരണമായത്. ഇതിനിടെ ഒരിടവേളയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിനാശകാരിയായ കൊറോണ മഹാമാരിക്ക് പിന്നിലും ചൈനയാണെന്ന സംശയവും അമേരിക്കൻ, യൂറോപ്യൻ കോർപ്പറേറ്റുകളെ ചൈനയിൽ നിന്നകറ്റി. ചൈന തന്നെ ഔദ്യോഗികമായി പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ഇതോടെ ചൈനയിൽ അവശേഷിച്ച വൻകിട കമ്പനികൾ കൂടി പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്.
1998ന് ശേഷം തന്നെ ഇതാദ്യമായാണ് ചൈനയുടെ ഔദ്യോഗിക കണക്കുകളിൽ ഒരു നെഗറ്റീവ് നമ്പർ പ്രത്യക്ഷപ്പെടുന്നത്. സീറോ കൊവിഡ് നിബന്ധനകൾ ഷാങ്ഹായിൽ ഏർപ്പെടുത്തിയതിന് ശേഷം 2022 ഏപ്രിൽ – ജൂൺ കാലയളവ് മുതൽ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടർച്ചയായി ഇടിയുകയാണ്. സെമികണ്ടക്ടർ ചിപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ചൈനയിൽ നിക്ഷേപം നടത്തരുതെന്ന് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് അമേരിക്കൻ സർക്കാർ ആഗസ്റ്റിൽ കർശന നിർദേശം നൽകിയിരുന്നു. മിസ്തുബുഷി ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ കഴിഞ്ഞ മാസം ചൈനയിൽ നിന്നും നിക്ഷേപം പിൻവലിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
കയറ്റുമതിയിലും ചൈന കിതയ്ക്കുകയാണ് ജൂലായിൽ ചൈനയുടെ കയറ്റുമതിയിൽ 14.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും ഇക്കാലയളവിൽ 12.5 ശതമാനം കുറവുണ്ടായി. അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായിൽ 23.4 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കുള്ള വില്പ്പനയിൽ ഇരുപത് ശതമാനത്തിലധികം കുറവുണ്ടായി.
ഏഴ് സീറ്റുകളിലും എട്ടു നിലയിൽ പൊട്ടും ! ദില്ലിയിൽ വമ്പൻ വിജയാഘോഷത്തിനൊരുങ്ങി ബിജെപി I BJP
ഹമാസ് ഭീകരർ ഇസ്രായേൽ വനിതാ സൈനികരെ ബന്ദികളാക്കി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ഒക്ടോബർ 07…
മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…
പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…
101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I