കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണകൂടാതെ വെടിവച്ചുകൊല്ലണമെന്ന് കോൺഗ്രസ്സ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. നിരവധിപേർ രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാജ്‌മോഹൻ ഉണ്ണിത്താനെ വാരിയലാക്കികൊണ്ട് രംഗത്തെത്തുകയാണ് ഇസ്രായേലിൽ നിന്നും മലയാളിയായ റീന ഫ്രാൻസിസ്.
അതേസമയം, രാജ്യത്തെ നിയമ നിര്‍മാണ സഭാംഗമായ കാസര്‍കോട് എംപി, ഭാരതത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ പ്രസ്താവന, രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതാണ്. ഇക്കാര്യത്തില്‍ ആധികാരിക വിവരം കേന്ദ്ര സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ചുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് മുമ്പ്, ഈ വിഷയത്തില്‍ ഉണ്ണിത്താന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് വിശദീകരണം നല്‌കേണ്ടിവരും. ഉണ്ണിത്താന്‍ നടത്തിയത് ദേശവിരുദ്ധമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിരവധി പരാതികൾ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാരണം, യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഭാരതം ഇസ്രയേലിനെയാണ് പിന്തുണയ്ക്കുന്നതെന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നിട്ടുപോലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ കുത്ത് ഇന്ത്യ മുന്നണിയടക്കം ഇപ്പോഴും, ഹമാസിനെ പോരാളികളായിട്ടാണ് കാണുന്നത്. ഇതിനെതിരെ കൂടിയാണ് റീന ഫ്രാൻസിസ് ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്.