Monday, May 20, 2024
spot_img

നാല് ദിവസത്തിനിടയിൽ കൊല്ലപ്പെട്ടത് എട്ട് പേര്‍ ; ജിഹാദികളുടെ വിളനിലമായി ബംഗാൾ

കൊല്‍ക്കത്ത- ബംഗാളിൽ ഹിന്ദുക്കളുടെ മേൽ മമതയുടെ മൗനസമ്മതത്തോടെ ഇസ്ലാമിസ്റ്റ് ജിഹാദികളുടെ കൂട്ടക്കൊല തുടരുന്നു , 4 ദിവസത്തിനുള്ളിൽ ഗർഭിണിയും,ആറ് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 8 ബിജെപി- ആർ എസ് എസ് പ്രവർത്തകരാണ് ബംഗാളിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസം നാദിയയിൽ ക്ഷേത്ര പുരോഹിതനും ബിജെപി പ്രവർത്തകനുമായ സുപ്രിയോ ബാനർജിയുടെ കൊലപാതകം

നാദിയ ജില്ലയിലെ ശാന്തിപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബാഗ്ദേവി നിവാസിയായിരുന്നു 45 കാരനായ സുപ്രിയോ ബാനർജി. തിങ്കളാഴ്ച രാത്രി ദുർഗാ പൂജയിലെ വിജയദശമി ആചാരങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുപ്രിയോ ബാനർജിയെ കാണാതായതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസം കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിൽ അദ്ദേഹത്തിന്‍റെ സ്കൂട്ടർ അടുത്തുള്ള ഗ്രാമമായ ലക്ഷ്മിനാഥ്പൂരിൽ കണ്ടെത്തി. ഗ്രാമത്തിലെ നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം തിങ്കളാഴ്ച രാത്രി സുപ്രിയോ ബാനർജി ചില ആളുകളുമായി വാക്ക്തര്‍ക്കത്തിൽ ഏർപ്പെടുന്നത് കണ്ടതായും ഗ്രാമവാസികൾ പറയുന്നു. ബന്ധുക്കൾ ഉടനെ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല എന്നും അവർ പറയുന്നു

വ്യാഴാഴ്ച രാവിലെ സുപ്രിയോ ബാനർജിയുടെ മൃതദേഹം അടുത്തുള്ള ഒരു കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു , തെളിവുകൾ ശേഖരിക്കാതെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ച പോലീസ് നടപടിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു, പോലീസ് നടപടികളിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു, തുടർന്ന് പോലീസ് നായ്ക്കളിൽ എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾക്കായി കൊണ്ടുപോയത്

ബംഗാളിൽ മമതാ ബാനര്‍ജി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം വിവിധ അക്രമ സംഭവങ്ങളിലും കലാപങ്ങളിലുമായി 81ല്‍ അധികം ബിജെപി ആർ എസ് എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത് , ബംഗ്ലാദേശിൽ നിന്നും മ്യാന്‍മറിൽ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങൾ ആസ്സാമിലും ബംഗാളിലുമൊക്കെ നടത്തുന്ന അക്രമങ്ങൾ നിത്യസംഭവമാണ് , ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുക വഴി അനധികൃത കുടിയേറ്റക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുവാനും ഇത്തരം അക്രമങ്ങള്‍ ഒരു പരിധിവരെ ഇത് തടയാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

Related Articles

Latest Articles