ഉത്തര്‍പ്രദേശ്:ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ.ഭാര്യ ആഷിയ ആണ്‍സുഹൃത്ത് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. സാഗറാണ് കൊല്ലപ്പെട്ടത്.ജൂൺ ആറിനാണ് സാഗറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് ആഷിയയെ ചോദ്യംചെയ്തത്.
ആണ്‍സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. തന്‍റെ ബന്ധത്തെ കുറിച്ച് സാഗര്‍ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് ആഷിയ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് വിശദീകരിച്ചു.