കൊച്ചി: മാനേജറെ മർദ്ദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ആരോപണം ഉന്നയിച്ച വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നേരത്തെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് കാണിച്ച് വിപിൻ കുമാർ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഉണ്ണി മുകുന്ദനും വിപിനും സംസാരിക്കുന്നതും ഇരുവരും തർക്കിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദൻ കൂളിംഗ് ഗ്ലാസ് പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കൈയേറ്റം ചെയ്യുന്നത് സിസിടിവിയിലില്ല എന്ന് പോലീസ് വ്യക്തമാക്കി.
അയാള്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതായിരുന്നു. തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അയാളെ കാണാന്‍ തീരുമാനിച്ചത്. കുറച്ച് ഇമോഷണല്‍ ആയാണ് താന്‍ അയാളോട് സംസാരിച്ചത്. അതിന്റെ പുറത്താണ് അയാളുടെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞത്.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എന്താണ് കാര്യമെന്നുപോലും അറിയാതെ പൊലീസിനോട് പോയി പറഞ്ഞു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. താന്‍ വിപിനെ മര്‍ദ്ദിച്ചതായി അയാള്‍ പറഞ്ഞിട്ടില്ല. സംഭവം ഭാവിയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാം എന്നതുകൊണ്ട് മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അയാള്‍ക്കൊപ്പം ഇനിയും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അയാള്‍ക്കെതിരെ ഒരു പ്രമുഖ നടി ഫെഫ്‌കെയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
ശരിയായ പ്രശ്‌നം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഫെഫ്‌കെയില്‍ പോലും അംഗമല്ലാത്ത ഒരാള്‍ പറയുന്നത് മാദ്ധ്യമങ്ങള്‍ വിശ്വാസത്തിലെടുത്തു. തുടരെ കള്ളം പറയുന്ന ആള്‍ പറഞ്ഞ കാര്യം എല്ലാവരും വിശ്വസിച്ചു. അയാളെ താന്‍ തൊട്ടിട്ടില്ല എന്നതാണ് സത്യം. തന്റെ സ്വഭാവം മോശമാണെന്നാണ് വിപിന്‍ പറഞ്ഞുപരത്തിയത്. താന്‍ ആരോട് എന്ത് ചെയ്തു എന്ന് അയാള്‍ പറയണം. താന്‍ എവിടേയ്ക്കും ഓടിപ്പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കേസുമായി പൂര്‍ണമായും സഹകരിക്കും. തനിക്ക് വധഭീഷണിയുണ്ട്. ടൊവിനോ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ല.”- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

