നെതർലാൻഡ്‌സ് പാർലമെന്റിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് തീവ്ര വലതുപക്ഷ നേതാവായ ഗീർട്ട് വൈൽഡേഴ്‌സ്. ഇതിനൊപ്പം പാകിസ്ഥാനിലും ബംഗ്ലാദേശിലും ഭീഷണി നേരിടുന്ന ഹിന്ദുക്കൾക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചു.
“ഡച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് എന്നെ അഭിനന്ദിച്ച ലോകമെമ്പാടുമുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി. ഇന്ത്യയിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിച്ചു: ഹിന്ദുവായതുകൊണ്ട് മാത്രം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഹിന്ദുക്കളെ ഞാൻ എപ്പോഴും പിന്തുണയ്ക്കും, ”- ഗീർട്ട് വൈൽഡേഴ്‌സ് സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
മുസ്ലിം വിമർശനത്തിന് പേരുകേട്ട വൈൽഡേഴ്‌സ് തന്റെ വിജയ പ്രസംഗത്തിൽ, തന്റെ പ്രചാരണത്തിൽ പ്രധാനമായും പറഞ്ഞിരുന്ന കുടിയേറ്റ പ്രശ്‌നത്തെയും പരാമർശിച്ചു.അഭയാർത്ഥി സുനാമി എന്നായിരുന്നു കുടിയേറ്റത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. “ഡച്ചുകാർ വീണ്ടും ഒന്നാം സ്ഥാനത്തെത്തും. ജനങ്ങൾക്ക് അവരുടെ രാജ്യം തിരികെ ലഭിക്കണം” അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനെയും , യൂറോപ്യൻ യൂണിയനെയും, കുടിയേറ്റക്കാരെയും നിരന്തരം വിമർശിക്കുന്ന വൈൽഡേഴ്‌സ്, മുമ്പ് ഡൊണാൾഡ് ട്രംപിന്റെ ഡച്ച് പതിപ്പ് എന്നായിരുന്നു വിശേഷിക്കപ്പെട്ടിരുന്നത്.
അതേസമയം രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്താൻ മറ്റ് പാർട്ടികളുമായി അദ്ദേഹത്തിന് സഖ്യമുണ്ടാക്കേണ്ടി വരും. നിലവിൽ രാജ്യത്തെ മുഖ്യധാരാ പാർട്ടികൾ അദ്ദേഹത്തോടും പാർട്ടിയോടും ചേരാൻ വിമുഖത കാണിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ജന പിന്തുണ എല്ലാ പാർട്ടികളെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…