നെടുമങ്ങാട്: ചൂട് ചാരായവും വെടിയിറച്ചിയും ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവിനെ എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം അറസ്റ്റ് ചെയ്‌ത് ഡാൻസാഫ് സംഘം. റൂറൽ എസ് പി യുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വലിയമല പനയ്‌ക്കോട് സ്വദേശി ഭജൻലാലാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന.
149 ലിറ്റർ ചാരായവും 39 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ ഇറച്ചിയുടെ അവശിഷ്ടങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകളിലായിരുന്നു. ചാരായവും വൈനും സൂക്ഷിച്ചിരുന്നത്. ഈ അറകൾക്ക് മുകളിൽ മണ്ണിട്ട് യുവാവ് ചീരകൃഷി നടത്തിയിരുന്നു. ചീരക്കൃഷിയുടെ മറവിലായിരുന്നു ചാരായത്തിന്റെ ചില്ലറ വിൽപ്പന.
വെടിമരുന്ന് ഉപയോഗിച്ചിരുന്നത് കാട്ടുമൃഗങ്ങളെ വേട്ടയാടാനായിരുന്നു എന്നാണ് സൂചന. വിശ്വസ്തരായ ആളുകൾക്കാണ് ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്. അതുകൊണ്ടുതന്നെ എട്ടുമാസത്തെ നിരീക്ഷണം ഭജൻലാലിനെ കുടുക്കാൻ പോലീസ് സംഘത്തിന് വേണ്ടിവന്നു. അബ്‌കാരി നിയമം അനുസരിച്ച് മാത്രമല്ല വന്യമൃഗങ്ങളെ വേട്ടയാടിയതിനും ഭജൻലാലിനെതിരെ കേസെടുക്കും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…