ദില്ലി : ഓയിൽ, ഗ്യാസ് നിർമാണത്തിൽ 58 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിനൊരുങ്ങി രാജ്യം . 2023ഓടെ ഊർജ്ജ സ്രോതസ്സുകളിൽ ഭാരതം വൻ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി .
ഊർജ്ജ നിർമ്മാണത്തിലെ ലോകത്തിലെ ഭീമൻമാരായ Chevron Corp, ExxonMobil TotalEnergise എന്നീ മൾട്ടി നാഷണൽ കമ്പനികളിൽ നിക്ഷേപം നടത്തുമെന്നും ഏറ്റവുമധികം എണ്ണ ഉപഭോഗം ചെയ്യുന്ന രാഷ്‌ട്രമായതിനാൽ ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറച്ച് ചിലവ് ചുരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭ്യമാകുന്നത് . പെട്രോളും ഡീസലും നിർമ്മിക്കുന്നതിനായി എത്തിക്കുന്ന അസംസ്‌കൃത എണ്ണയാണിത്. എണ്ണ ഇറക്കുമതി ചുരുക്കാൻ നിർമാണ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം രാജ്യത്ത് ജൈവ ഊർജ്ജത്തിന്റെ നിർമ്മാണവും ഉപഭോഗവും വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി .
കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....