ബയ്റുത്ത് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യോമാക്രമണത്തില്‍ മരണം 558 ആയി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബെയ്‌റുത്തിലെ ഹിസ്ബുള്ളയുടെ ആയുധപ്പുരകളും കമാൻഡർമാരെയും ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം 2000 സ്‌ഫോടക വസ്തുക്കൾ ലെബനനില്‍ വര്‍ഷിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടൽ ഭീതി മൂലം ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബെയ്‌റുത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി ലെബനൻ സര്‍ക്കാര്‍ അറിയിച്ചു.

