Monday, May 20, 2024
spot_img

ആരോഗ്യവും ടൂറിസവും വിദ്യാഭ്യാസവും പഠിക്കാൻ മുഖ്യമന്ത്രിയും കുടുംബവും നോർവയിൽ ചെലവാക്കിയത് അരക്കോടി! വിദേശത്തെ ധൂർത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി! വിശദീകരിക്കാനാകാതെ പാർട്ടി

തിരുവനന്തപുരം: അരക്കോടി മുടക്കി അടിച്ച് പൊളിച്ചാണ് മുഖ്യമന്ത്രിയും കുടുംബവും നോര്‍വേ ടൂർ കഴിഞ്ഞ് മടങ്ങി വന്നത്.47 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്.നോര്‍വെ യാത്രയുടെ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. നോര്‍വേയിലെ ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, കൊച്ചുമകന്‍, മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നോര്‍വേ മാതൃക പഠിക്കാനാണ് യാത്ര എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

എന്നാല്‍ സന്ദര്‍ശനത്തില്‍ ധാരണാ പത്രങ്ങള്‍ ഒന്നുംതന്നെ ഒപ്പിടാതെ പോയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ വിദേശയാത്ര നടത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളെയും യാത്രയില്‍ ഒപ്പം കൂട്ടിയതും ബിജെപിയും പ്രതിപക്ഷവും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യാത്രയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്

Related Articles

Latest Articles