2008ൽ ഖാൻ മുഹമ്മദ് എന്ന മയക്കുമരുന്ന് ദല്ലാളായ താലിബാനിയെ അമേരിക്കൻ കോടതിയിൽ വിചാരണ ചെയ്ത് ഇരട്ട ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട് ദയനീയമായി മോങ്ങിക്കൊണ്ട് തന്നെ വെറുതേ വിടണമെന്ന് അവൻ കെഞ്ചി. അവൻ കുറ്റം സമ്മതിച്ചിരുന്നു. അമേരിക്കയിലേക്ക് മൂന്ന് ബില്യൻ വിലവരുന്ന ഹെറോയിൻ ആണ് അയാൾ കയറ്റുമതി ചെയ്തത്. അമേരിക്കൻ ജനങ്ങളെ ജിഹാദിന്റെ ഭാഗമായി കൊന്നൊടുക്കാനാണ് ആ ഹെറോയിൻ കയറ്റിയയച്ചതെന്ന് അയാൾ സമ്മതിക്കുന്ന ശബ്ദരേഖ കോടതിയിൽ തെളിവുകളുടെ കൂട്ടത്തിൽ ഹാജരാക്കിയിരുന്നു.
വേഷം മാറി റെക്കോഡിങ്ങ് ഉപകരണം ധരിച്ച് ചെന്ന പോലീസ് ഉദ്യോഗസ്ഥനോട് മുഹമ്മദ് ഇങ്ങനെ പറഞ്ഞു “കറുപ്പ് വാങ്ങിയ ശേഷം ഹെറോയിൽ വിൽക്കാൻ മൊഹമ്മദ് സന്നദ്ധനായി. അയാൾ പലതവണ പറഞ്ഞു “ഇത് അമേരിക്കയിലേക്കയയ്ക്കുന്നതു കൊണ്ട് ജിഹാദാണ് നടക്കുന്നത്. അള്ളാ അവരെ ഇപ്പോൾത്തന്നെ ഉന്മൂലനം ചെയ്യട്ടെ! നമ്മളും അവരെ ഉന്മൂലനം ചെയ്യും. കറുപ്പ് വഴിയായാലും വെടിവച്ചായാലും കാഫിറുകളെ ഉന്മൂലനം ചെയ്യുക തന്നെ പൊതുവായ ഉദ്ദേശം”
2016 ജൂൺ മാസം പഞ്ചാബിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്ഥാനി മയക്കുമരുന്ന് കച്ചവടക്കാരൻ റംസാനെ പോലീസ് പിടികൂടി. അവനും ഇത് തന്നെയാണ് പറഞ്ഞത്. “കാഫിറുകളുടെ യുവതലമുറയെ ഇല്ലാതാക്കാനാണ് ഞാൻ ഈ മയക്കുമരുന്ന് കടത്ത് നടത്തുന്നത് “.ഇന്ന് മയക്കുമരുന്നിൽ കഴുത്തറ്റം മുങ്ങി നശിച്ച പഞ്ചാബ് യുവതയെ നമുക്കറിയാം.