ദില്ലി: ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ എംപി സ്ഥാനം രാജി വച്ചിരിക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച് ഒരു ചർച്ചകളും ഇടതുമുന്നണിയിൽ നടന്നിട്ടില്ല. എന്നാല്‍ ചർച്ചകൾ തുടങ്ങുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നേരത്തെ ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതിൽ വ്യാപക വിമർശനമായിരുന്നു യുഡിഎഫ് ഉയർത്തിക്കൊണ്ടിരുന്നത്. സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടി ചിഹ്നവും പേരും നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാജി വൈകിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് വിഭാഗത്തെ ഔദ്യോഗിക കേരള കോൺഗ്രസായി പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയുടെ എംപി സ്ഥാനം ഇതിൽ നിർണായകമായിരുന്നു.
രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…