Thursday, January 1, 2026

കളിയിക്കാവിള കൊലക്കേസ്: 18 പേര്‍ കൂടി കസ്റ്റഡിയില്‍, രണ്ടു പേര്‍ തിരുനെല്‍വേലി സ്വദേശികള്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ എസ്എസ്ഐ വില്‍സണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളിയാക്കവിളയില്‍ 18 പേര്‍ കസ്റ്റഡിയില്‍. ഇന്നലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ രണ്ടുപേര്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് വിവരം.

കൊലപാതകക്കേസിലെ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) അറസ്റ്റിലാണ്. ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ പിടികൂടിയതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

Related Articles

Latest Articles