കോഴിക്കോട് : കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ അനുബന്ധ സ്ഥാപനമായ പാലാഴിയിലെ എനി ടൈം മണിയുടെ ഡയറക്ടർ ആന്റണി സണ്ണിയെ പൊലീസ് പിടികൂടി . 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്നാണ് നേരത്തെ പോലീസ് പിടിയിലായ മറ്റു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
50,000 രൂപ വീതം ഡെപ്പോസിറ് ആയി വാങ്ങിയാണ് ഇയാൾ സ്ഥാപനത്തിൽ ജീവനക്കാരെ ജോലിക്കെടുത്തിരുന്നത്. ജോലി സ്ഥിരപ്പെടുത്തണമെങ്കിൽ കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. സ്ഥിരജോലിയും ഉയർന്ന പലിശയും വാഗ്ദാനം ചെയ്തതോടെ ജീവനക്കാർ ലക്ഷങ്ങൾ സ്ഥാപനത്തിൽ നിക്ഷേപിച്ചു.
ഇവരുടെ പ്രേരണയാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പണമിട്ടു. കാലാവധിയെത്തിയിട്ടും പണം തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണു തട്ടിപ്പ് മനസിലായത്. എനി ടൈം മണിയുമായി ബന്ധപ്പെട്ട് ഇതുവരെ 15 കേസുകളാണ് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ച് ആണ് നിലവിൽ അന്വേഷിക്കുന്നത്.
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…
ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…