ബെംഗളൂരു:രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സർക്കാർ .
സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ആള്‍ക്കൂട്ട പരിപാടികളോ, പാര്‍ട്ടികളോ സംഘടിപ്പിക്കരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
‘പുതുവര്‍ഷത്തിന്റെ ഭാഗമായി നടത്തി വരാറുള്ള ആഘോഷങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നു. ഡിജെ പോലുള്ള പ്രത്യേക പരിപാടികളൊന്നുമില്ലാതെ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലും ആഘോഷങ്ങള്‍ അനുവദനീയമാണ്’- ’മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.