ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി വേട്ടയാടുന്നു എന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖാലിസ്ഥാൻ ഭീകരർ മാനസികമായി തന്നെപീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു.
യുകെയിൽ 26 വർഷമായി ജീവിക്കുന്നു. പക്ഷേ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ടുളള വീഡിയോ താൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവരുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ 9 മാസമായി ഖാലിസ്ഥാൻ ഭീകരർ ഭീഷണപ്പെടുത്തുകയാണെന്ന് ഹർമൻസിംഗ് കപൂർ പറഞ്ഞു.
‘ലണ്ടനിൽ ജീവിക്കുമ്പോൾ ഞാൻ സുരക്ഷിതനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ തെറ്റിപ്പോയി. അവർ എന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.’ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഹർമൻസിംഗ് വ്യക്തമാക്കി.
സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമേകികൊണ്ട് വേനൽ മഴ കനക്കുന്നു. നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തില്‍…
കൊൽക്കത്ത : ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും…
നാലിൽ മൂന്നും നേടി ബിജെപി കൂറ്റൻ വിജയം നേടും ; വിദേശ മാധ്യമ സർവേഫലം പുറത്ത്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…
മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും
ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…