വാഷിംഗ്ടൺ: ഹമാസ് – ഇസ്രയേൽ സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാൻ ഇസ്രായേൽ ജനതക്ക് കഴിയുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുളള സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി.
ഔദ്യോഗിക കണക്കനുസരിച്ച് ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെടുകയും 1590 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിൽ നിരവധി ഇസ്രായേലികളെ ഹമാസ് ഭീകരർ ബന്ധികളാക്കിയിട്ടുണ്ടെന്നും ഇസ്രായേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ജോർദാൻ, ഒമാൻ, യുഎഇ, യൂറോപ്യൻ പങ്കാളികൾ, പലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി താൻ വിഷയത്തിൽ നിരന്തരം ആശയവിനിമയം നടത്തുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…
പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…
കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറംഗി…
മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…
ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…
മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം