Saturday, May 11, 2024
spot_img

ഊരൂട്ടമ്പലത്തെ കൊല; മരിച്ച വിദ്യയുടെയും മകളുടെയും മൃതദേഹത്തിന്റെ ഫോട്ടോ സഹോദരി തിരിച്ചറിഞ്ഞു,സംസ്കരിച്ചെങ്കിലും എടുത്തുവെച്ച ഡിഎൻഎ വഴി പരിശോധന നടത്തും

തിരുവനന്തപുരം :2011 ഓഗസ്റ്റ് 19ന് ഓഗസ്റ്റ് 23നുമായാണ് വിദ്യയുടെയും കുഞ്ഞിന്റെയും മൃതദേഹം കുളച്ചലിൽ നിന്ന് കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണ്ടു രണ്ടു മൃതദേഹങ്ങളും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. എന്നാൽ സംസ്കരിച്ചെങ്കിലും എടുത്തുവെച്ച ഡിഎൻഎ വഴി പരിശോധന നടത്തും.ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ മരിച്ച വിദ്യയുടെയും മകൾ ഗൌരിയുടെയും മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് സഹോദരി ശരണ്യ തിരിച്ചറിഞ്ഞു.

ഇരുവരെയും കൊലപ്പെടുത്തിയെന്ന് വിദ്യയുടെ പങ്കാളിയായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്.

Related Articles

Latest Articles