തിരുവനന്തപുരം: ഏഷ്യയിലെ നോബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം നിരസിച്ച് മുൻ ആരോഗ്യമന്ത്രിയും, എംഎൽഎയുമായ കെ.കെ ശൈലജ. സിപിഎം അനുമതി നൽകാത്തതിനെ തുടർന്നാണ് ശൈലജ പുരസ്‌കാരം നിരസിച്ചത്. സംഭവം വലിയ വിവാദാമിയിരിക്കുകയാണ്.
കൊറോണ വ്യാപന കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്നു കെ.കെ ശെെലജ. ഈ കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം എന്നാണ് വിവരം. എന്നാൽ കൊറോണ പ്രതിരോധം കൂട്ടായ പ്രവർത്തണം ആണെന്നായിരുന്നു പാർട്ടി പറഞ്ഞത്. ഇതേ തുടർന്നാണ് ശൈലജ പുരസ്‌കാരം വേണ്ടെന്നുവച്ചത്.
ഫിലിപ്പൈൻസ് ഭരണാധികാരിയായ രമൺ മഗ്‌സസെയുടെ ഓർമ്മയ്‌ക്കായി ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഗ്‌സസെ അവാർഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ രമൺ മഗ്‌സസെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതും പുരസ്‌കാരം വാങ്ങാൻ അനുമതി നിഷേധിച്ചതിനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മഗ്‌സസെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…