കൊച്ചി: ആറാം ക്ലാസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരപീഡനം. ആറാം ക്ലാസുകാരിയായ കുട്ടിയെ രണ്ടാനമ്മ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഇരുമ്പ് കമ്പിവെച്ച് അടിക്കുകയും വിസർജ്യം കഴിപ്പിക്കുകയും ചെയ്തു. വെള്ളമാണെന്ന് പറഞ്ഞ് കുട്ടിയെക്കൊണ്ട് മൂത്രം കുടിപ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊളളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്ത് പറയാതിരിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു.
പറവൂരിലാണ് സംഭവം നടന്നത്. പുറം ലോകം ക്രൂരപീഡനം അറിയാനുണ്ടായ സാഹചര്യം കുട്ടിയുടെ ശരീരത്തിൽ പാട് ശ്രദ്ധയിൽ പെട്ടതോടെ സ്‌കൂൾ അധികൃതർ ഇതിനെ കുറിച്ച് ചോദിച്ചതോടെയാണ്. ക്രൂര പീഡനം അറിഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് വീട്ടിൽ നടക്കുന്നത് ഇത്രയും കൊടും ക്രൂര പീഡനങ്ങളാണെന്ന് അറിയുന്നത്.
രണ്ട് ദിവസം മുൻപാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര സ്വദേശിയായ രമ്യയെ അറസ്റ്റ് ചെയ്യുന്നത്. ആശാ വർക്കറാണ് രമ്യ. കോടതിയിൽ ഹാജരാക്കിയ ശേഷം രമ്യ റിമാന്റിലാണ്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല.
കുട്ടിയുടെ അച്ഛൻ നിരന്തരം മദ്യപിച്ചിരുന്നു. രമ്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടായതോടെയാണ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയത്. കുട്ടികളെ നോക്കാമെന്ന് അച്ഛൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം അതിക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തമായതോടെ അമ്മ കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…