തിരുവനന്തപുരം: സമരക്കാർ വെയിലും മഴയും കൊണ്ട് നിൽക്കുകയേയുള്ളുവെന്നും തനിക്ക് അവരോട് വാത്സല്യം മാത്രമേയുള്ളുവെന്നും കെ എസ് ഇ ബി ചെയർമാൻ ബി അശോക്. കെ എസ് ഇ ബി യിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയിലാണ് മാനേജ്‌മന്റ് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ട് പോകൂവെന്നും ചെയർമാൻ പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന ഓഫീസര്‍മാരുടെ സംഘടനാനേതാക്കളുമായി ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ഫിനാന്‍സ് ഡയറക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതി മന്ത്രിക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം സമരം ചെയ്യുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം. ജി സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എഞ്ചിനീയറിങ്ങിൽ പുതിയ ഇ ഇ യെ നിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
അച്ചടക്ക നടപടിയുടെ ഭാഗമായി സമരം ചെയ്യുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ മൂന്നു നേതാക്കളെ സ്ഥലം മാറ്റുകയും ഇതിലൊരു സെക്രട്ടറിയെ പ്രൊമോഷൻ ലിസ്റ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു

