ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ട്രാവൽ
ഏജന്റ് പിടിയിൽ. യു.സി കോളജിനടുത്ത് കനാൽ റോഡിൽ ചക്കാലകക്കൂട്ട് വീട്ടിൽ മുഹമ്മദ് സനീറാണ് (33) അറസ്റ്റിലായത്. പണം നഷ്ടമായ മുപ്പതോളം പേരാണ് ആലുവ സ്റ്റേഷനിൽ പരാതി നൽകിയത്. ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ പാക്കിങ്, സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്താണ് നിരവധി പേരിൽ നിന്ന്
ലക്ഷങ്ങൾ തട്ടിയത്.
ബൈപാസ് ഭാഗത്ത് സൊലൂഷൻ ലക്സ് ട്രാവൽ ആൻഡ് ടൂറിസം എന്ന പേരിലായിരുന്നു തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നവംബറിൽ ഇയാൾ ഉദ്യോഗാർഥികളെ കബളിപ്പിച്ച് വിദേശത്തേക്ക് മുങ്ങി. വിദേശ തൊഴിൽ റിക്രൂട്ട്മെന്റിനുള്ള ലൈസൻസ് ഇയാളുടെ സ്ഥാപനത്തിനില്ലായിരുന്നു. കഴിഞ്ഞ ഒരുമാസമായി മുംബൈയിലായിരുന്ന ഇയാൾ അവിടെ നിന്ന് എറണാകുളത്തെത്തി നോർത്തിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.
ദില്ലി ; പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ്…
രാജസൂയം -മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് - തത്സമയക്കാഴ്ച
ഒഡീഷയുടെ ചരിത്രത്തിലെ ആദ്യത്തെ ബിജെപി സർക്കാർ ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായുള്ള…