ദില്ലി: വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റ് രണ്ട് ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക് പറ്റി. നാഗ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്‌ക്ക് മുന്നോടിയായി വിമാനത്തിനുള്ളിൽ പരിശോധന നടത്തവെയായിരുന്നു അപകടം.
ഇടിമിന്നലേറ്റ് നിലത്തു വീണ എഞ്ചിനീയർമാരായ അമിത് അംബത്കാർ, ഋഷി സിംഗ് എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരും ചികിത്സയിൽ തുടരുകയാണ്. സംഭവ സമയത്ത് ഇരുവരും വാക്കി ടോക്കിയിലൂടെ ക്യാപ്ടനുമായി സംസാരിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ മാസം ബൊക്കാറോയിൽ 50 സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇതിൽ 6 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടിമിന്നൽ ഉണ്ടായ സമയത്ത് സ്കൂളിൽ ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.